Dec 8, 2011

മുല്ലപ്പെരിയാര്‍ പ്രതിഷേധം വന്മതിലായി

ഇടുക്കി/കൊച്ചി:ദുരന്തഭീതിയില്‍ ഊണും ഉറക്കവും നഷ്ടപ്പെട്ട ജനതയ്ക്ക് അതിജീവനത്തിന്റെ ശക്തിപകര്‍ന്ന് പെരിയാറിന്റെ തീരത്ത് മുനഷ്യമതില്‍ ഉയര്‍ന്നു. പോരാടുന്നവര്‍ക്ക് പിന്നില്‍ കേരളം ഒറ്റക്കെട്ടായി.

എല്‍.ഡി.എഫി.ന്റെ നേതൃത്വത്തില്‍ മുല്ലപ്പെരിയാറില്‍നിന്ന് അറബിക്കടല്‍ വരെ തീര്‍ത്ത മനുഷ്യമതിലില്‍ ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ അണിചേര്‍ന്നത് ലക്ഷങ്ങള്‍. മുല്ലപ്പെരിയാറിന് സമീപത്തെ ആദ്യ ജനവാസകേന്ദ്രമായ വള്ളക്കടവില്‍ സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്‍ ആദ്യകണ്ണിയായി. എറണാകുളം മറൈന്‍ഡ്രൈവില്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ അവസാനകണ്ണിയും.

ജനകീയ പങ്കാളിത്തംകൊണ്ട് മനുഷ്യക്കോട്ടയായി മാറിയ മനുഷ്യമതില്‍, മുല്ലപ്പെരിയാര്‍ പ്രക്ഷോഭചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ സംഗമമായി. സഹ്യസാനുക്കളില്‍ അസ്തമയസൂര്യനെയും കൊച്ചിയില്‍ അറബിക്കടലിനെയും സാക്ഷിയാക്കി ഉയര്‍ന്ന മനുഷ്യമതില്‍, കേരളജനതയുടെ വികാരം പൂര്‍ണമായി ഉള്‍ക്കൊണ്ടപ്പോള്‍ മുല്ലപ്പെരിയാറിലെ ജലബോംബിനെ തടയാന്‍ കേരളത്തിന് കരുത്തുണ്ടെന്ന് ഏകസ്വരത്തില്‍ ജനങ്ങള്‍ പ്രതിജ്ഞയെടുത്തു.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുവേണ്ടി, 'കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം' എന്ന മുദ്രാവാക്യം ഉയര്‍ത്തി സൃഷ്ടിച്ച മനുഷ്യമതില്‍ 208 കിലോമീറ്റര്‍ ഇടമുറിയാതെ ചരിത്രസംഭവമായി. കേരളം കണ്ട ഏറ്റവും വലിയ ജനകീയമുന്നേറ്റത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ആര്‍.എസ്.പി. ദേശീയ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന്‍, സി.പി.ഐ. നേതാവ് ബിനോയ്‌വിശ്വം, മുന്‍ മന്ത്രിമാരായ മാത്യു ടി.തോമസ്, വി.സുരേന്ദ്രന്‍പിള്ള, ഡിവൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് എം.സ്വരാജ്, സെക്രട്ടറി ടി.വി.രാജേഷ് എം.എല്‍.എ., അനിശ്ചിതകാല നിരാഹാരമനുഷ്ഠിക്കുന്ന എസ്.രാജേന്ദ്രന്‍ എം.എല്‍.എ., ഉഴവൂര്‍ വിജയന്‍, കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ. തുടങ്ങിയവര്‍ വണ്ടിപ്പെരിയാറില്‍ കണ്ണികളായി.

എറണാകുളത്ത് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍, പ്രൊഫ. എം.കെ.സാനു, എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍, നേതാക്കളായ വി.പി.രാമകൃഷ്ണപിള്ള, ജോസ് തെറ്റയില്‍ എം.എല്‍.എ., ടി.പി.പീതാംബരന്‍ മാസ്റ്റര്‍, പി.സി.തോമസ്, മുന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മീനാക്ഷി തമ്പാന്‍, പി.സി.ഉണ്ണിച്ചെക്കന്‍, പി.രാജീവ്എം.പി., ഡോ.സെബാസ്റ്റ്യന്‍പോള്‍, എസ്.ശര്‍മ എം.എല്‍.എ., പി.ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ., മുന്‍ മന്ത്രി കെ.പി.രാജേന്ദ്രന്‍, എം.എം.ലോറന്‍സ്, എം.വി.ഗോവിന്ദന്‍മാസ്റ്റര്‍, പിറവം മണ്ഡലം സ്ഥാനാര്‍ഥി എം.ജെ.ജേക്കബ്, ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ., എ.അസീസ് എം.എല്‍.എ., എം.സി.ജോസഫൈന്‍, തോമസ് കണ്ടത്തില്‍ കോര്‍ എപ്പിസ്‌കോപ്പ, സംവിധായകരായ സിബി മലയില്‍, ബി.ഉണ്ണികൃഷ്ണന്‍, അമല്‍ നീരദ്, മുന്‍ അഡ്വക്കേറ്റ് ജനറല്‍ സുധാകരപ്രസാദ് എന്നിവര്‍ പങ്കുചേര്‍ന്നു.

ഇടുക്കിയിലെ പ്രധാന സമരമുഖമായ ചപ്പാത്തില്‍ സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, ഡോ.ജോസഫ് ബര്‍ണബാസ് മെത്രാപ്പോലീത്ത, കെ.ഇ.ഇസ്മയില്‍ എം.പി., എം.എല്‍.എ.മാരായ എ.കെ.ശശീന്ദ്രന്‍, ഇ.എസ്.ബിജിമോള്‍, വി.എസ്.സുനില്‍കുമാര്‍, അന്വേഷി പ്രസിഡന്റ് കെ.അജിത, മുല്ലപ്പെരിയാര്‍ സമരസമിതി ചെയര്‍മാന്‍ പ്രൊഫ. സി.പി.റോയി, ഫാ.ജോയി നിരപ്പേല്‍ തുടങ്ങി ഒട്ടേറെപ്പേര്‍ പങ്കാളികളായി.

മുല്ലപ്പെരിയാറിനും കൊച്ചിക്കുമിടയില്‍ ഒട്ടേറെ പ്രമുഖര്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ മനുഷ്യമതിലില്‍ കണ്ണികളാ

ഇന്‍ഡോറില്‍ സെവാഗിന്ടെ വീര ചരിതം .....!!!



ഇന്‍ഡോര്‍ (മധ്യപ്രദേശ്): ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന് ഏകദിന ക്രിക്കറ്റില്‍ ലോകറെക്കോഡ്. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിലെ മൂന്നാംമത്സരത്തില്‍ 219 റണ്‍സ് അടിച്ചുകൂട്ടിയാണ് ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വലിയ വ്യക്തിഗത സ്‌കോര്‍, ബാറ്റിങ്ങിലെ മിന്നല്‍പ്പിണറായ സെവാഗ് സ്വന്തമാക്കിയത്. മുന്‍ഗാമിയായ ഇന്ത്യയുടെതന്നെ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ റെക്കോഡ് ഡല്‍ഹി ബാറ്റ്‌സ്മാന്റെ മുന്നില്‍ വഴിമാറുകയായിരുന്നു. കഴിഞ്ഞ ഫിബ്രവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഗ്വാളിയോറില്‍ സച്ചിന്‍ പുറത്താവാതെ 200 റണ്‍സ് നേടി റെക്കോഡിട്ടിരുന്നു. ഏകദിന ക്രിക്കറ്റ് കണ്ട ആദ്യത്തെ ഇരട്ടസെഞ്ച്വറിയായിരുന്നു സച്ചിന്റേത്. ടെസ്റ്റില്‍ ഇന്ത്യക്കാരന്റെ മികച്ച സ്‌കോറും (319) സെവാഗിന്റെ പേരിലാണ്. 


 സെവാഗ് 149 പന്തിലാണ് 219 റണ്‍സ് നേടിയത്. ഏഴ് സിക്‌സും 25 ഫോറും ഉള്‍പ്പെട്ടതാണ് നായകന്റെ ഇന്നിങ്‌സ്. 41 പന്തില്‍ അര്‍ധസെഞ്ച്വറി കണ്ടെത്തിയ സെവാഗ് 69 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. 140 പന്തിലായിരുന്നു ഇരുന്നൂറ് മറികടന്നത്. സെവാഗിന്റെ ഉജ്ജ്വലബാറ്റിങ്ങിന്റെ മികവില്‍ ഇന്ത്യ 50 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സ് അടിച്ചുകൂട്ടി. ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച സ്‌കോറാണ് ഇന്‍ഡോറില്‍ 

എന്തുകൊണ്ട് ആത്മഹത്യകള്‍?

കേരളത്തില്‍ ആത്മഹത്യകളുടെ എണ്ണം ഏറുകയാണ്. കടക്കെണിയും കൃഷിത്തകര്‍ച്ചയും സാമ്പത്തികപ്രതിസന്ധിയുമൊക്കെ ഇത്തരം കൂട്ടആത്മഹത്യകള്‍ക്ക് വളക്കൂറുള്ള മണ്ണൊരുക്കുന്നു. കാര്യകാരണങ്ങള്‍ മറ്റുള്ളവരുടെ ഭാവനയ്ക്ക് ദയാപൂര്‍വം വിട്ടുതന്നുകൊണ്ട് ദിനംപ്രതി അനേകംപേര്‍ ജീവനൊടുക്കുന്നു. മാനസികാരോഗ്യം തകര്‍ന്ന് രോഗഗ്രസ്തമായ ഒരു സമൂഹത്തിന്റെ ബാഹ്യ പ്രതിഫലനമാണ് ഏറിവരുന്ന ആത്മഹത്യാ പ്രവണത.

വ്യക്തിയും സമൂഹവുമായുള്ള ബന്ധം തകരുന്നതാണ് ആത്മഹത്യയുടെ പ്രധാന കാരണമെന്ന് ആദ്യകാല ഗവേഷകനായ ഡ്യൂക്കേമ അഭിപ്രായപ്പെട്ടിട്ടുണ്ട്. വിഷാദവും വൈകാരികസംഘര്‍ഷവുമാണ് ഭൂരിഭാഗം ആത്മഹത്യകള്‍ക്കും നിദാനമെന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാവും. ഇതിന് സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങള്‍ അനുകൂലസാഹചര്യമൊരുക്കുന്നു. വ്യക്തിത്വത്തിലെ ചില സവിശേഷതകള്‍ ആളുകളെ ആത്മഹത്യയിലേക്ക് അടുപ്പിക്കാറുണ്ട്. അന്തര്‍മുഖര്‍ പൊതുവേ വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും വഴുതിവീഴാന്‍ സാദ്ധ്യത ഏറെയുള്ളവരാണ്. പരലോകജീവിതത്തെപ്പറ്റിയുള്ള വിശ്വാസങ്ങള്‍ ആത്മഹത്യക്ക് നിദാനമാകുന്ന സന്ദര്‍ഭങ്ങളും വിരളമല്ല. പ്രിയപ്പെട്ട ഒരാളുടെ വേര്‍പാടിനു ശേഷം അയാളെ പരലോകത്തുവെച്ച് സന്ധിക്കാം എന്ന വിശ്വാസത്തില്‍ ജീവന്‍ വെടിയുന്നവരുണ്ട്.

കമിതാക്കള്‍ ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കി, കുടുംബത്തിലെ എല്ലാവരും വിഷം കഴിച്ചു മരിച്ചു. തുടങ്ങിയ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ കൂട്ടായ ഒരു തീരുമാനത്തിന്റേയും കര്‍മത്തിന്റേയും ചിത്രമാണ് നമ്മുടെ മനസ്സില്‍ തെളിയുക. എന്നാലിത് ശരിയാവണമെന്നില്ല. വികലമായ വ്യക്തിത്വത്തിന് ഉടമയായ ഒരാളുടെ (പലപ്പോഴും ഗൃഹനാഥന്‍) തീരുമാനവും പ്രേരണയുമാവാം കൂട്ട ആത്മഹത്യക്ക് കാരണം. സാമ്പത്തിക പ്രശ്‌നമോ മാനനഷ്ടമോ ഉളവാക്കുന്ന വൈകാരിക സംഘര്‍ഷത്തില്‍ അമര്‍ന്നിരിക്കുന്ന കുടുംബത്തിലെ ഒരു പ്രധാന വ്യക്തി വിഷാദത്തിലേക്ക് നീങ്ങുന്നതാണ് ആദ്യഘട്ടം. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ ഒരു വഴിയുമില്ലെന്ന് രോഗഗ്രസ്തമായ അയാളുടെ മനസ്സ് ഉറച്ചു വിശ്വസിക്കുന്നു.

ഈ വ്യക്തിയുടെ ഉള്‍വലിയലും വിഷാദവും കുടുംബത്തിലെ മറ്റംഗങ്ങളുടെ മനസ്സിനെ കൂടുതല്‍ കലുഷിതമാക്കുകയും അവരോരോരുത്തരും ഒറ്റയ്ക്കും കൂട്ടായും പല പോംവഴികള്‍ ആലോചിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയിലാണ് ആത്മഹത്യയുടെ സാദ്ധ്യതയെപ്പറ്റി ഒരാള്‍ ചിന്തിക്കുകയും നടപ്പില്‍ വരുത്താനുള്ള ഉറച്ചതീരുമാനം കൈക്കൊള്ളുകയും ചെയ്യുന്നത്. ആജ്ഞാനുവര്‍ത്തികളായ മറ്റുള്ളവര്‍ക്ക് പങ്കുചേരുകയല്ലാതെ തരമില്ല. കൂട്ടത്തില്‍ ശക്തനായ ഒരാള്‍ മറ്റുള്ളവരെ വകവരുത്തിയ ശേഷം സ്വയം ജീവനൊടുക്കാനുള്ള സാദ്ധ്യതയും കൂട്ട ആത്മഹത്യകളില്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്.

പുറംലോകവുമായി ബന്ധപ്പെടാതെ ഒതുങ്ങിക്കഴിഞ്ഞിരുന്ന കുടുംബങ്ങളിലാണ്, ഇത്തരം സംഭവങ്ങള്‍ ഏറെയും അരങ്ങേറിയിട്ടുള്ളത്. പ്രശ്‌നങ്ങള്‍ സ്വയം പരിഹരിക്കാന്‍ ശ്രമിക്കുകയും, പരാജയപ്പെടുന്നപക്ഷം സുല്ലിട്ട് ജീവിതത്തില്‍ നിന്നു തന്നെ പിന്മാറുകയും ചെയ്യുന്നു എന്നു സാരം. അടുത്തിടെ നടന്ന ഗവേഷണങ്ങള്‍ കൗതുകമുണര്‍ത്തുന്ന ചില കാര്യങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി.

ഇന്ത്യയില്‍ ആത്മഹത്യചെയ്യുന്നത് കൂടുതലും ചെറുപ്പക്കാരാണ്, വിദേശങ്ങളിലാവട്ടെ പ്രായം ചെന്നവരും. ജീവനൊടുക്കുന്നവരില്‍ പകുതിയിലേറെപേര്‍ മുമ്പൊരിക്കല്‍ ഇതിനു ശ്രമിച്ച് പരാജയമടഞ്ഞവരാണ്

BYഡോ. ഹരി എസ്. ചന്ദ്രന്‍

Twitter Facebook Digg Favorites More