Dec 8, 2011

മുല്ലപ്പെരിയാര്‍ പ്രതിഷേധം വന്മതിലായി

ഇടുക്കി/കൊച്ചി:ദുരന്തഭീതിയില്‍ ഊണും ഉറക്കവും നഷ്ടപ്പെട്ട ജനതയ്ക്ക് അതിജീവനത്തിന്റെ ശക്തിപകര്‍ന്ന് പെരിയാറിന്റെ തീരത്ത് മുനഷ്യമതില്‍ ഉയര്‍ന്നു. പോരാടുന്നവര്‍ക്ക് പിന്നില്‍ കേരളം ഒറ്റക്കെട്ടായി.

എല്‍.ഡി.എഫി.ന്റെ നേതൃത്വത്തില്‍ മുല്ലപ്പെരിയാറില്‍നിന്ന് അറബിക്കടല്‍ വരെ തീര്‍ത്ത മനുഷ്യമതിലില്‍ ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ അണിചേര്‍ന്നത് ലക്ഷങ്ങള്‍. മുല്ലപ്പെരിയാറിന് സമീപത്തെ ആദ്യ ജനവാസകേന്ദ്രമായ വള്ളക്കടവില്‍ സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്‍ ആദ്യകണ്ണിയായി. എറണാകുളം മറൈന്‍ഡ്രൈവില്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ അവസാനകണ്ണിയും.

ജനകീയ പങ്കാളിത്തംകൊണ്ട് മനുഷ്യക്കോട്ടയായി മാറിയ മനുഷ്യമതില്‍, മുല്ലപ്പെരിയാര്‍ പ്രക്ഷോഭചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ സംഗമമായി. സഹ്യസാനുക്കളില്‍ അസ്തമയസൂര്യനെയും കൊച്ചിയില്‍ അറബിക്കടലിനെയും സാക്ഷിയാക്കി ഉയര്‍ന്ന മനുഷ്യമതില്‍, കേരളജനതയുടെ വികാരം പൂര്‍ണമായി ഉള്‍ക്കൊണ്ടപ്പോള്‍ മുല്ലപ്പെരിയാറിലെ ജലബോംബിനെ തടയാന്‍ കേരളത്തിന് കരുത്തുണ്ടെന്ന് ഏകസ്വരത്തില്‍ ജനങ്ങള്‍ പ്രതിജ്ഞയെടുത്തു.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുവേണ്ടി, 'കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം' എന്ന മുദ്രാവാക്യം ഉയര്‍ത്തി സൃഷ്ടിച്ച മനുഷ്യമതില്‍ 208 കിലോമീറ്റര്‍ ഇടമുറിയാതെ ചരിത്രസംഭവമായി. കേരളം കണ്ട ഏറ്റവും വലിയ ജനകീയമുന്നേറ്റത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ആര്‍.എസ്.പി. ദേശീയ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന്‍, സി.പി.ഐ. നേതാവ് ബിനോയ്‌വിശ്വം, മുന്‍ മന്ത്രിമാരായ മാത്യു ടി.തോമസ്, വി.സുരേന്ദ്രന്‍പിള്ള, ഡിവൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് എം.സ്വരാജ്, സെക്രട്ടറി ടി.വി.രാജേഷ് എം.എല്‍.എ., അനിശ്ചിതകാല നിരാഹാരമനുഷ്ഠിക്കുന്ന എസ്.രാജേന്ദ്രന്‍ എം.എല്‍.എ., ഉഴവൂര്‍ വിജയന്‍, കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ. തുടങ്ങിയവര്‍ വണ്ടിപ്പെരിയാറില്‍ കണ്ണികളായി.

എറണാകുളത്ത് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍, പ്രൊഫ. എം.കെ.സാനു, എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍, നേതാക്കളായ വി.പി.രാമകൃഷ്ണപിള്ള, ജോസ് തെറ്റയില്‍ എം.എല്‍.എ., ടി.പി.പീതാംബരന്‍ മാസ്റ്റര്‍, പി.സി.തോമസ്, മുന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മീനാക്ഷി തമ്പാന്‍, പി.സി.ഉണ്ണിച്ചെക്കന്‍, പി.രാജീവ്എം.പി., ഡോ.സെബാസ്റ്റ്യന്‍പോള്‍, എസ്.ശര്‍മ എം.എല്‍.എ., പി.ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ., മുന്‍ മന്ത്രി കെ.പി.രാജേന്ദ്രന്‍, എം.എം.ലോറന്‍സ്, എം.വി.ഗോവിന്ദന്‍മാസ്റ്റര്‍, പിറവം മണ്ഡലം സ്ഥാനാര്‍ഥി എം.ജെ.ജേക്കബ്, ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ., എ.അസീസ് എം.എല്‍.എ., എം.സി.ജോസഫൈന്‍, തോമസ് കണ്ടത്തില്‍ കോര്‍ എപ്പിസ്‌കോപ്പ, സംവിധായകരായ സിബി മലയില്‍, ബി.ഉണ്ണികൃഷ്ണന്‍, അമല്‍ നീരദ്, മുന്‍ അഡ്വക്കേറ്റ് ജനറല്‍ സുധാകരപ്രസാദ് എന്നിവര്‍ പങ്കുചേര്‍ന്നു.

ഇടുക്കിയിലെ പ്രധാന സമരമുഖമായ ചപ്പാത്തില്‍ സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, ഡോ.ജോസഫ് ബര്‍ണബാസ് മെത്രാപ്പോലീത്ത, കെ.ഇ.ഇസ്മയില്‍ എം.പി., എം.എല്‍.എ.മാരായ എ.കെ.ശശീന്ദ്രന്‍, ഇ.എസ്.ബിജിമോള്‍, വി.എസ്.സുനില്‍കുമാര്‍, അന്വേഷി പ്രസിഡന്റ് കെ.അജിത, മുല്ലപ്പെരിയാര്‍ സമരസമിതി ചെയര്‍മാന്‍ പ്രൊഫ. സി.പി.റോയി, ഫാ.ജോയി നിരപ്പേല്‍ തുടങ്ങി ഒട്ടേറെപ്പേര്‍ പങ്കാളികളായി.

മുല്ലപ്പെരിയാറിനും കൊച്ചിക്കുമിടയില്‍ ഒട്ടേറെ പ്രമുഖര്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ മനുഷ്യമതിലില്‍ കണ്ണികളാ

0 comments:

Post a Comment

Twitter Facebook Digg Favorites More